ഞാന്‍

ഞാന്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ നാടായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെട്ടിരുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവര്‍ത്തകന്‍ , പൊതു പ്രവര്‍ത്തകന്‍ , എഞ്ചിനിയര്‍ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടില്‍ കറങ്ങിത്തിരിയുന്നതിനിടയില്‍ പത്ത് വര്‍ഷം മുന്‍പാണ്‌ ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന രാജ്യത്തെ ദോഹയില്‍ 2002 ആഗസ്റ്റ്‌ 28 ആം തിയതിയിലാണ്‌ ഞാന്‍ പ്രവാസിയാകുന്നത്. ഇവിടെ ഒരു കണ്‍സല്‍ട്ടിങ്ങ്‌ കമ്പനിയില്‍ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറുള്ളത്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.കൂടാതെ പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ എഡിറ്ററാണ്‌ .

Thursday, September 24, 2009

ദോഹയിലെ ‘ഈറ്റില്ലാമീറ്റി‘ന്റെ പടങ്ങള്‍

2009 സെപ്റ്റംബര്‍ 21, വൈകുന്നേരം 4 മണി, ദോഹയിലെ ‘ബിദാപാര്‍ക്ക്‘.

ദോഹയിലെ ബ്ലോഗേഴ്സിന് മറക്കാനാവാത്ത ഒരു ദിനം സമ്മാനിച്ച അപൂര്‍വനിമിഷങ്ങളിലൂടെ ഒരു യാത്ര.




ശ്രദ്ധേയന്‍,സുനില്‍,രാമചന്ദ്രന്‍,ഹാരിസ്



ശ്രദ്ധേയന്‍,സുനില്‍,രാമചന്ദ്രന്‍



മോഹനം,അസ്‌ലം (മറഞ്ഞുനില്‍ക്കുന്നത്)സലീം,സുനില്‍,ഹാരിസ്



മോഹനവും ജുബിനും



സഗീര്‍ (ഫോട്ടോ സലീം)



കിരണ്‍,ഗുല്‍‌സാര്‍,ശ്രദ്ധേയന്‍



ജുബിന്‍,ഗുല്‍‌സാര്‍,മുരളി,സുനില്‍,കിരണ്‍



മോഹനവും ഞാനും ജുബിനും ഒഴിച്ച് മറ്റെല്ലാബ്ലോഗര്‍മാരും



അസ്‌ലം



ജുബിന്‍



സലീമും ഇസ്മായിലും



സുനില്‍



ശ്രദ്ധേയന്‍



രാമചന്ദ്രന്‍



ഗുല്‍‌സാര്‍



കിരണ്‍



ഹാരിസ്



മോഹനം



മുരളി



മുരളി,ശ്രദ്ധേയന്‍,രാമചന്ദ്രന്‍,ഗുല്‍‌സാര്‍,കിരണ്‍

പങ്കെടുത്ത ബ്ലോഗേഴ്സ്

കിരണ്‍

രാമചന്ദ്രന്‍

സുനില്‍

മുരളി

ജുബിന്‍

അസ്‌ലം

ശ്രദ്ധേയന്‍

മോഹനം

ഹാരിസ്

സഗീര്‍

വാല്‍കഷ്ണം:ഞാന്‍ കണ്ടെത്തിയ ദോഹയിലെ 35 മലയാളി ബ്ലോഗേഴ്സില്‍ കുറച്ചുപേര്‍.

Tuesday, July 21, 2009

“ദോഹാകൂട്ടം” രണ്ടാം ഫോട്ടോ എക്സിബിഷന്‍ വിഡിയോ

ഹരിതഭംഗികളുടെ സമൃദ്ധിയില്‍ നിന്ന് വന്യമായ മണല്‍ക്കാഴ്ചകളിലേക്ക് ചേക്കേറിയവര്‍. നിറങ്ങളേയും വെളിച്ചക്കീറുകളെയും മാത്രം ഹൃദയത്തില്‍ സൂക്ഷിച്ചവര്‍.
ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ മായക്കാഴ്ചകള്‍ക്കപ്പുറം ജീവിതത്തെ അടുത്തുനിന്നു കാണാന്‍ ശ്രമിക്കുന്ന ഒരു കൂട്ടായ്മ.



കഴിഞ്ഞ ജൂണ്‍ 5 ആം തിയതി പ്രകൃതിദിനത്തില്‍ തുടങ്ങിയ ഫോട്ടോ എക്സിബിഷന്‍ ഖത്തറിലെ പ്രമുഖ ഷോപ്പിങ്ങ് മാളായ ഹയ്യാത്ത് പ്ലാസയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്.ജൂണ്‍ 5 മുതല്‍ 7 വരെ ആയിരുന്നു പ്രദര്‍ശനം.

സഹജീവിയുടെ വേദനയിലേക്കുകൂടി ഫോക്കസ് ചെയ്യുന്ന ക്യാമറക്കണ്ണുകളെ ഹൃദയത്തോടേറ്റവും അടുത്ത് സൂക്ഷിക്കുന്നവര്‍.
പിറന്ന മണ്ണിനേപ്പോലെതന്നെ പോറ്റുന്ന മണ്ണിനേയും സ്നേഹിക്കുന്നവര്‍.ജീവിതവഴിത്താരയില്‍ തണലായ് നിന്ന ഖത്തറിനായ് ഒരു നിവേദ്യം.ഖത്തറിന്റെ ഉഷ്ണവും ഉണര്‍വ്വും നൊമ്പരങ്ങളും ഹൃദയത്തിലേറ്റുവാങ്ങിയത് ചിത്രങ്ങളിലൂടെ പുനരവതരിപ്പിച്ചു.

Monday, April 6, 2009

പ്രിയ ഉണികൃഷണന്റെ ബുക്ക് ലൈബ്രറിയിലേക്ക് സംഭാവന നല്‍കി



ദോഹ:കഴിഞ്ഞ ദിവസം ദോഹയിലെ ഫ്രന്‍ണ്ട്സ് കള്‍ചറല്‍ സെന്‍‌റ്ററില്‍(എഫ്.സി.സി)നടന്ന കലാ സന്ധ്യയില്‍ വെച്ച് പ്രിയ ഉണികൃഷണന്റെ പ്രയാണം എന്ന കവിതാസമാഹാരം എഫ്.സി.സിയിലെ ലൈബ്രറിയിലേക്ക് മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ സംഭാവന നല്‍കി.

ഈ പ്രവാസ എഴുത്തുക്കാരിയുടെ പ്രയാണം എന്ന കവിതാസമാഹാരം എഫ്.സി.സിക്ക് ഒരു മുതല്‍കൂട്ടാകുമെന്ന് ബുക്ക് സ്വീ‍കരിച്ചു കൊണ്ട് എഫ്.സി.സി സെക്രട്ടറി ഹമീദ് വാണിയമ്പലം പറഞ്ഞു

Sunday, February 15, 2009

“ദോഹാകൂട്ടം” ഫോട്ടൊ എക്സിബിഷന്‍ വിഡിയോ

ഹരിതഭംഗികളുടെ സമൃദ്ധിയില്‍ നിന്ന് വന്യമായ മണല്‍ക്കാഴ്ചകളിലേക്ക് ചേക്കേറിയവര്‍. നിറങ്ങളേയും വെളിച്ചക്കീറുകളെയും മാത്രം ഹൃദയത്തില്‍ സൂക്ഷിച്ചവര്‍.
ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ മായക്കാഴ്ചകള്‍ക്കപ്പുറം ജീവിതത്തെ അടുത്തുനിന്നു കാണാന്‍ ശ്രമിക്കുന്ന ഒരു കൂട്ടായ്മ.



ക്യാമറച്ചില്ലുകള്‍ നെഞ്ചോട് ചേര്‍ത്തുവക്കുന്ന ദോഹയിലെ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ “ദോഹാകൂട്ടം” സംഘടിപ്പിച്ച ഫോട്ടൊ എക്സിബിഷന്‍ ഖത്തര്‍ വിഷ്വല്‍ ആര്‍ട്ട് ഡയരക്റ്റര്‍ നാദിയ മുത്തയ്ഖി ഉത്ഘാടനം ചെയ്തു.

ഫോട്ടൊ എക്സിബിഷന്‍ ഡിസമ്പര്‍ 18 മുതം 20 വരെ ആയിരുന്നു പ്രദര്‍ശനം.ഖത്തറിലെ പ്രമുഖ ഷോപ്പിങ്ങ് മാളായ ഹയ്യാത്ത് പ്ലാസയിലായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത് .

സഹജീവിയുടെ വേദനയിലേക്കുകൂടി ഫോക്കസ് ചെയ്യുന്ന ക്യാമറക്കണ്ണുകളെ ഹൃദയത്തോടേറ്റവും അടുത്ത് സൂക്ഷിക്കുന്നവര്‍.
പിറന്ന മണ്ണിനേപ്പോലെതന്നെ പോറ്റുന്ന മണ്ണിനേയും സ്നേഹിക്കുന്നവര്‍.ജീവിതവഴിത്താരയില്‍ തണലായ് നിന്ന ഖത്തറിനായ് ഒരു നിവേദ്യം.ഖത്തറിന്റെ ഉഷ്ണവും ഉണര്‍വ്വും നൊമ്പരങ്ങളും ഹൃദയത്തിലേറ്റുവാങ്ങിയത് ചിത്രങ്ങളിലൂടെ പുനരവതരിപ്പിക്കുന്നു.